Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India-US Trade Deal

ഇന്ത്യ-യുഎസ് വ്യാപാര കരാർ: ഇന്ത്യയുടെ വളർച്ചാ നിരക്ക് ഉയർത്തി ഗോൾഡ്മാൻ സാക്സ്

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിൽ പുതിയ വ്യാപാര കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെ, ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് വർധിപ്പിച്ച് പ്രമുഖ ആഗോള ബ്രോക്കറേജ് സ്ഥാപനമായ ഗോൾഡ്മാൻ സാക്സ്. 2026 കലണ്ടർ വർഷത്തിലെ ഇന്ത്യയുടെ യഥാർത്ഥ ജിഡിപി വളർച്ചാ പ്രവചനം 20 ബേസിസ് പോയിന്‍റ് വർധിപ്പിച്ച് 6.9 ശതമാനമായാണ് ഉയർത്തിയത്.

നേരത്തെ 6.7 ശതമാനമായിരുന്ന വളർച്ചാ പ്രവചനമാണ് 6.9 ശതമാനമായി ഗോൾഡ്മാൻ സാക്സ് പരിഷ്കരിച്ചത്. അമേരിക്കൻ വിപണിയിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നികുതി കുറച്ചത് കയറ്റുമതി വർധിപ്പിക്കാൻ സഹായിക്കുമെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

കയറ്റുമതി മെച്ചപ്പെടുന്നതോടെ ഇന്ത്യയുടെ കറന്‍റ് അക്കൗണ്ട് കമ്മി കുറയുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ജിഡിപിയുടെ 0.8 ശതമാനമായി കമ്മി കുറയുമെന്നാണ് പുതിയ കണക്കുകൂട്ടൽ നേരത്തെ ഇത് 1.05 ശതമാനമായിരുന്നു.

വ്യാപാര കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ സമ്മർദ്ദവും കുറഞ്ഞു. കഴിഞ്ഞ ആഴ്ചയിൽ വികസ്വര രാജ്യങ്ങളിലെ കറൻസികളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് രൂപയാണ്.

റിസർവ് ബാങ്ക് പലിശ നിരക്കുകളിൽ ഉടൻ കുറവ് വരുത്താൻ സാധ്യതയില്ലെന്നും, 2026-ൽ റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തന്നെ തുടരുമെന്നുമാണ് ഗോൾഡ്മാൻ സാക്സിന്‍റെ നിരീക്ഷണം.

 

Business

ഇന്ത്യ-യുഎസ് വ്യാപാര കരാർ ഈ മാസം യാഥാർഥ്യമായേക്കും

ന്യൂഡൽഹി: യുഎസ് ഇന്ത്യക്കു മേൽ ചുമത്തിയ പിഴ താരിഫുകൾ പിൻവലിക്കാൻ സമ്മതിച്ചതിനെത്തുടർന്ന് നവംബർ അവസാനത്തോടെ യുഎസും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ.


സോയാബീൻ, ചോളം, ചില പാൽ ഉത്പന്നങ്ങൾ എന്നിവയുടെ തീരുവ രഹിത ഇറക്കുമതിക്ക് ഇന്ത്യ വിപണി തുറന്നുകൊടുക്കുമെന്നും അതേസമയം വ്യാവസായിക, കാർഷിക ഉത്്പന്നങ്ങൾക്ക് പരസ്പര താരിഫ് നിരക്കുകൾ ഇരുപക്ഷവും അന്തിമമാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പരസ്പര തീരുവകൾ അന്തിമമാക്കുന്നതിലാണ് ഇരു രാജ്യങ്ങളും ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 12നും 15നും ഇടയിൽ അല്ലെങ്കിൽ 15നും 19നും ഇടിൽ എന്നിങ്ങനെ രണ്ടു ശ്രേണികളെക്കുറിച്ചാണ് ചർച്ച നടക്കുന്നത്.


തീരുവ ഇല്ലാത്ത അല്ലെങ്കിൽ കുറഞ്ഞ തീരുവയിൽ ഇറക്കുമതി ചെയ്യാൻ അർഹതയുള്ള ഉത്പന്നങ്ങളുടെ പട്ടികയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇരുപക്ഷവും ഒത്തുതീർപ്പിലായിട്ടുണ്ട്. 

 

Latest News

Up